Sunday, March 11, 2012

പതിനാറാം രാവ്...

ഞാന്‍ നീയാകും സൂര്യനെ സ്നേഹിച്ച സൌഗന്ധികപൂവ്..

എന്നെ ഇഷ്ടമാണെന്ന് നീ പറഞ്ഞപ്പോഴാണ്‌
ആദ്യമായ് ഞാനൊരു കാമുകിയായത്..

നീ എന്നെ കള്ളീ എന്ന് വിളിച്ചപ്പോഴാണ്
ഞാന്‍ ആദ്യമായി നിന്‍റെ ഹൃദയം കവരുന്നത്...

നീയെന്നുമുണ്ടാകും എന്നോടൊപ്പമെന്നറിഞ്ഞപ്പോഴാണ്‌
എ​ന്‍‌റ്റെ ജീവിതത്തില്‍ ഏഴു വര്‍ണ്ണങ്ങള്‍ പിറന്നത്.

നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തുനില്പ്പിനും ഒരു സുഖമുണ്ടെന്നു ഞാനറിഞ്ഞത്.

നിന്നോടൊപ്പം ആ പുഴയോരത്തിരുന്നതു കിനാവ്‌ കണ്ടപ്പോഴാണ്‌
ആദ്യമായ് ആ പുഴയുടെ ഭംഗി ഞാന്‍ കണ്ടത്.

നിന്‍‌റ്റെ കൈ പിടിച്ചാ പൂക്കള്‍ക്കിടയിലൂടെ നടന്ന സ്വപ്നത്തിലാണ്
ആ പൂക്കള്‍ തന്‍ സൗന്ദര്യം ഞാന്‍ കണ്ടത്.

നിന്‍‌റ്റെ മടിയില്‍ തല വെച്ചു കിടന്നതു കിനാവ്‌ കണ്ട രാത്രിയിലാണ്
കാറ്റിനു പോലും പ്രണയത്തിന്‍ ഗന്ധമുണ്ടെന്നു ഞാനറിഞ്ഞത്.

നിന്നെ കെട്ടിപുണര്‍ന്നു നനയുന്ന മഴയുടെ കിനാക്കളാണ്
എന്നെ മഴയെ പ്രണയിക്കാന്‍ പഠിപ്പിച്ചത്...

നിന്നില്‍ നിന്ന് കേട്ട വൈവിധ്യമൂറും കഥകളാണ്
ഞാന്‍ എന്‍‌റ്റെ ജീവിത യാത്രയെ സ്വപ്നം കണ്ടത്.

ഒരിക്കല്‍ എന്തിനോ പിണങ്ങി നീ അകന്നു നിന്നപ്പോഴാണ്‌
അകല്‍ച്ചയുടെ ദു:ഖം ഞാന്‍ അറിഞ്ഞത്.

പിന്നെ പിന്നെ നിന്നെ കാത്തുനിന്ന ആ സായം സന്ധ്യകളിലാണ്‌
കാത്തിരുപ്പില്‍ വില ഞാന്‍ അറിഞ്ഞത്.

മറ്റൊരു കൈ പിടിച്ചു നീ നടന്നകന്നപ്പോഴാണ്‌
എന്‍‌റ്റെ കൈകള്‍ ശൂന്യമായെന്നു ഞാനറിഞ്ഞത്.

വീണ്ടും ഞാനേകയാണെന്ന് തിരിച്ചറിഞ്ഞപ്പോഴാണ്‌
എന്‍റെ ചിറകുകള്‍ തളര്‍ന്നത്.

ഇന്നീ രാവില്‍ ഞാനിവിടെ ഏകയായി...
നാളെയുടെ പ്രതീക്ഷയുമായി ഞാനീ മഴയില്‍ നിന്നെ കാത്തിരിക്കട്ടെ..

2 comments:

  1. പതിനാറാം രാവ് മഴയും പ്രണയവും പെയ്യുന്നു

    ReplyDelete