Tuesday, March 6, 2012

പതിനൊന്നാം രാവ്..

രാവണന് സീത ആരായിരുന്നു..?

കഥകള്‍ ചൊല്ലാതെ ചൊല്ലുന്നത് പോലെയെന്തെങ്കിലും വികാരങ്ങളോ?


അതോ, ഏതോ ഒരു ശാപഗ്രസ്ഥമാം കഥ ചൊല്ലുന്ന പോലെ സ്വന്തം മകള്‍..?

മറവിയാണ് മനുഷ്യന് കിട്ടിയ ഏറ്റവും നല്ല വരമെന്ന് പറയുന്നവരുണ്ട്.


കഥകള്‍ ഓര്‍മ്മകളില്‍ നിന്ന് മാഞ്ഞ് പോകുന്നത് നല്ലതാണോ? അല്ല തന്നെ..

രാമായണം ഇന്ത്യയ്ക്ക് വെളിയില്‍ പലയിടങ്ങളിലും പാഠ്യപുസ്തകമാണ് അല്ലെങ്കില്‍ പല രാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് രാമായണത്തില്‍ അറിവുണ്ട്. ഇന്തോനേഷ്യ, ടിബറ്റ്, തായ് ലാന്‍ഡ് (പഴയ സയാം) തുടങ്ങിയവ അവയില്‍ പ്രധാനമാണ്.

ഇവിടങ്ങളിലെ പല ടൂറിസ്റ്റ് പ്രദേശങ്ങളിലും രാമായണം ബാലെയായ് അവതരിപ്പിക്കാറുണ്ട്, അതിലേറ്റവും പ്രധാനം ലങ്കാദഹനം തന്നെ എന്നതില്‍ തര്‍ക്കമേതുമില്ല. സ്റ്റേജിലെ അവതരണവും വേഷഭൂഷാദികള്‍ ഇന്ത്യയിലേതിലും അപേക്ഷിച്ച് വ്യത്യാസപ്പെട്ടത് തന്നെ.

ഇവിടങ്ങളില്‍ പലയിടത്തും കഥയില്‍ സീതാദേവി ജനകപുത്രിയായ് പ്രകീര്‍ത്തിക്കപ്പെടുന്നില്ല, മറിച്ച് അവള്‍ രാവണപുത്രിയാണ്. ഈ കഥ ഭാരതത്തിലും നിലവിലുണ്ടെന്ന് തോന്നുന്നു, എന്തെന്നാല്‍ ഈ കഥയെ മറക്കുമെന്ന ഒരു ശാപവും ഉണ്ടെന്ന് ഒരു ഓര്‍മ്മ മനസ്സില്‍ തെളിയാറുണ്ട്..

രാവണപുത്രി കഥയിങ്ങനെ, “മണ്ഡോദരിയില്‍ പിറക്കുന്ന ആദ്യസന്താനം പെണ്ണായിരിക്കുമെന്നും അവള്‍ കാരണം രാജ്യവും കുലവും നശിപ്പിക്കപ്പെടുമെന്നും ഉള്ള മഹര്‍ഷിമാരുടെ മുന്നറിയിപ്പ് വകവെക്കാതെ രാവണന്‍ മണ്ഡോദരിയെ വിവാഹം കഴിക്കുന്നു. അനന്തരം അപകടത്തെപ്പറ്റിയുള്ള മുന്നറിയിപ്പോര്‍ത്ത രാവണന്‍ ആദ്യസന്താനമായ പെണ്‍കുഞ്ഞിനെ പേടകത്തിനകത്താക്കി ജനകമഹാരാജാവിന്റെ വയലില്‍ ഉപേക്ഷിക്കുന്നു, തദനന്തരം കുഞ്ഞിനെ ജനകന് ലഭിക്കുകയും ജാനകിയായ് വളരുന്നു..”

സീത എന്നും ദുഖപുത്രിയാണ്..
അഴലായലിയാനൊരു കടല്‍ ബാക്കിയുണ്ട്..


സീതായനങ്ങള്‍ അവസാനിക്കാതെ,
ജന്മജന്മാന്തരങ്ങളായ്..

രാമനുപേക്ഷിച്ച വീഥിയില്‍ നിന്ന്
രാമജന്മകാലടികള്‍
രാമനറിയാതെ പിന്തുടര്‍ന്ന്
രാമപാദം ചേര്‍ന്നീടാനായ്..

ഇന്നും
എന്നും
ഈ ശ്യാമമേഘവും
മറ്റൊരു സീതയായ്..
..
ശ്യാമവിജയന്‍

|||||||image courtesy 'google'|||||||

2 comments:

  1. പക്ഷെ അവിടെയൊക്കെ രാമക്ഷേത്രവും തര്‍ക്കവുമുണ്ടോ? തലതല്ലിപ്പൊളിക്കുന്ന വിരോധമുണ്ടോ? പതിറ്റാണ്ടുകള്‍ നീളുന്ന കേസുണ്ടോ?

    ReplyDelete