Sunday, March 25, 2012

ഇരുപത്തി ഏഴാം രാവ്...

സ്ത്രീയുടെ സ്നേഹത്തിനും ത്യാഗത്തിനും ഉദാഹരണമായി ഏറെ കഥകള്‍ ഉണ്ടെങ്കിലും,
കണ്ണകിയുടെ കഥ,അഥവാ ചിലപ്പതികാരത്തിന്റെ കഥ ആ ഗണത്തില്‍ ഏറെ പ്രകീര്‍ത്തിക്കപെടുന്നുണ്ട്.
അതെ ഗണത്തില്‍ ഉള്ള മണിമേഖല എന്ന കാവ്യം അധികമാരും പ്രകീര്‍ത്തിച്ചു കാണാറില്ല.
ആ കഥകള്‍ നിനക്കറിയാം എന്ന് എനിക്കറിയാം എങ്കിലും....
ചുരുക്കി പറയട്ടെ...


കാവേരിപ്പട്ടണത്തിലെ ഒരു ധനികവ്യാപാ‍രിയുടെ മകനായ കോവലൻ
അതിസുന്ദരിയായ കണ്ണകി എന്ന യുവതിയെ വിവാഹം ചെയ്തു.
കാവേരിപൂമ്പട്ടണം എന്ന നഗരത്തിൽ ഇരുവരും സസുഖം ജീവിക്കവേ,
കോവലൻ, പുകാർ രാജസദസ്സിലെ മാധവി എന്ന നർത്തകിയെ രാജ സദസ്സില്‍ വെച്ച് കണ്ടുമുട്ടി.
അവരുടെ നൃത്തത്തില്‍ സന്തുഷ്ടനായ രാജാവ് വിലപിടിച്ച സമ്മാനങ്ങള്‍ അവൾക്ക് നല്‍കുക പതിവായിരുന്നു.സദസ്സിലുണ്ടായിരുന്ന കാവ്യോപാസകനും,കലാസ്നേഹിയുമായ കോവലന്‍ അവരിൽ ആകൃഷ്ടനാവുകയും അവരെ അനുഗമിക്കുകയും അവരിൽ പ്രണയാസക്തനാവുകയും ചെയ്തു.

കുടുംബ മഹിമ അവകാശപെടാനില്ലെങ്കിലും,മാധവി തെറ്റിദ്ധരിക്കപെടുന്ന ഗണിക വംശജരില്‍ ഒരാളാണ് എന്നറിഞ്ഞ കോവലന്‍ നാട്ടു പ്രഭുവിന് മുന്നില്‍ ഗണിക വംശജയായ അവളെ വീട്ടുകാര്‍ കാഴ്ച്ചവെക്കാതിരിക്കാനും,ഉപഹാരമായി കിട്ടിയ അവരുടെ രത്നങ്ങള്‍ അടക്കം ചെയ്ത ചിലങ്കകള്‍ വില്‍ക്കാന്‍ അനുവദിക്കാതെ സ്വത്തുമുഴുവൻ മാധവിക്കുവേണ്ടി ചെലവാക്കി.

പിന്നീട് നടന്ന സംഭവ ബഹുലമായ കഥകളില്‍ നിറയുന്നത് കണ്ണകിയുടെ കഥയാണ്.
കണ്ണകിക്ക് എവിടെന്നു കിട്ടി ആ ചിലങ്ക എന്നതുപോലും സൂചിപ്പിക്കാതെ സംഘകാല കവിതകളില്‍ നിന്നു വ്യത്യസ്തമായി പുതിയ ശൈലിയില്‍ ഇളങ്കോ അടികള്‍ രചിച്ച ചിലപ്പതികാരകഥ തികച്ചും ഏകപക്ഷീയമായി പോയി.

തീവ്രപ്രണയത്തിന്റെ രക്തസാക്ഷിയായി മാധവി ആര്‍ഷ ഭാരത സംസ്കൃതിയുടെ ഗൂഡ പ്രണയ രഹസ്യത്തിന്റെ അന്തിപുര വര്‍ത്തമാനം മാത്രമായി.

തുടര്‍ന്ന് നടക്കുന്ന നാടകീയ രംഗങ്ങള്‍ചിലപ്പതികാര കഥകള്‍ക്ക് ഇടയാക്കിയെങ്കില്‍ അതുപോലെ തന്നെ ശ്രദ്ധേയമായ കൃതി എന്ന് വിശേഷിപ്പിക്കാവുന്ന തമിഴ് സാഹിത്യത്തിലെ രണ്ടാമത്തെ മഹാകാവ്യമായ മണിമേഖല അത്ര കണ്ടു വിജയിച്ചില്ല.

ചിലപ്പതികാര കഥയുടെ തുടര്‍ച്ചയാണ് മണിമേഖലയുടെ കഥ.
കോവലന്റേയും നാട്യറാണി മാധവിയുടേയും മകളായി ജനിച്ച മണിമേഖലയുടെ ജീവിതമാണ് ഇതിന്റെ ഇതിവൃത്തം.
മണിമേഖലയ്ക്ക് യൌവനം വന്നുദിച്ചപ്പോള്‍ കുലാചാരമനുസരിച്ച് നൃത്തം അഭ്യസിപ്പിച്ച് കൊട്ടാര നര്‍ത്തകിയാക്കി മാറ്റണമെന്ന് അവളുടെ മുത്തശ്ശിയും മറ്റും ആഗ്രഹിച്ചു.

പക്ഷേ അവളുടെ അമ്മ മാധവി,കോവലന്‍ പിരിഞ്ഞുപോയി മധുരയില്‍വച്ചു കൊല്ലപ്പെട്ടെന്നറിഞ്ഞതു മുതല്‍ ദുഃഖം സഹിക്കവയ്യാതെ നര്‍ത്തകിയായുള്ള ജീവിതം മതിയാക്കുകയും ബുദ്ധമതത്തില്‍ ചേര്‍ന്ന് അരവണന്‍ എന്ന ഭിക്ഷുവിന്റെ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തിരുന്നു.
കോവലന്റെ ബുദ്ധിയും,കാവ്യോപാസനയും,
മാധവിയുടെ നൃത്തവും,സൌന്ദര്യവും ചേര്‍ന്ന സുന്ദരിയായ മകളും,
മാധവിയെ പോലെ ശിരസ്സ് മുണ്ഡനം ചെയ്ത് ഭിക്ഷുകിയാകുന്നു.(Courtesy-Google)

ആര്‍ഷ ഭാരത സംസ്കൃതിയുടെ ഏടുകള്‍ ഏറെ ആണെന്നിരിക്കെ,ഗ്രാമങ്ങള്‍ തോറും പഞ്ച പരമേശ്വരന്മാര്‍ സാന്മാര്‍ഗിക കഥ പറഞ്ഞ് ഒരു നാടിനെ സംസ്കാര സമ്പന്നമാക്കിയ കഥകള്‍ വരെ ഏറെ പ്രസിദ്ധം ആണെന്നിരിക്കെ ഇന്നീ രാവില്‍ ഈ കഥയില്ലായ്മക്ക് തിരശീല ചാര്‍ത്തട്ടെ...

ചിലപ്പതികാരമാണോ,മണിമേഖലയാണോ കൂടുതല്‍ സ്നേഹപരീക്ഷണങ്ങള്‍ നേരിട്ടത് എന്നത് മിഥ്യയായി അവശേഷിക്കെ,തര്‍ക്കമില്ല രണ്ടുപേരും പ്രദാനം ചെയ്യുന്നത് ത്യാഗോജ്വലമായ സ്നേഹസ്മരണകള്‍ തന്നെയാണ്.

1 comment:

  1. കണ്ണകി മധുരാനഗരം ചുട്ടെരിച്ചു എന്ന് പറയുന്നതും ഇതിന്റെ ഭാഗമാണോ..?

    ReplyDelete