Sunday, June 24, 2012

മുപ്പത്തിയേഴാം രാവ്...

ഞെട്ടില്‍ നിന്നും വീഴ്ത്തിയതൊന്നും വട്ടയിലകളായിരുന്നില്ല ...
നട്ടു വളര്‍ത്തിയ മോഹത്തിന്റെ ഇല പച്ചകളായിരുന്നു!
പെയ്തു വീഴുന്നതൊന്നും മഴത്തുള്ളികളായിരുന്നില്ല...
കരള്‍ വിങ്ങി രൂപം കൊണ്ട ശ്യാമമേഘത്തിന്‍ കണ്ണീരായിരുന്നു!


പൊട്ടി തകര്‍ത്തതൊന്നും കുപ്പിവളകള്‍ ആയിരുന്നില്ല...
എന്‍റെ കിനാക്കളുടെ ചില്ലു കൊട്ടാരമായിരുന്നു!
(നീ പൊട്ടിച്ച ആ വളപ്പൊട്ടുകള്‍ പെറുക്കി
ഞാനെന്‍ ഹൃത്തിലൊരു ചിപ്പിയുണ്ടാക്കിയിട്ടുണ്ട്.
-ന്‍റെ മുത്താകും നിന്നെ ചേര്‍ത്ത് വെക്കാനായി...
പിന്നെ എന്നെ വിട്ട് നീ ഒരിടത്തും പോകില്ലല്ലോ?:)





(ചിലത് നഷ്ടപെടുത്താതെ ചിലത് നേടാനാവില്ലല്ലോ?
പ്രഭാത സൂര്യനതും പുഞ്ചിരി നല്‍കിയാല്‍
അതിലേറെ സന്തോഷം ഈപ്രപഞ്ചത്തിനു മറ്റെന്ത്?)

1 comment:

  1. അതിലേറെ സന്തോഷം ഈപ്രപഞ്ചത്തിനു മറ്റെന്ത്?

    ReplyDelete