Sunday, July 24, 2011

ആറാം രാവ്.....



ചന്ദ്രിക ചര്‍ച്ചിതമായ    ഈ യാമത്തില്‍...
ചാന്ദ്ര ശോഭയുള്ള നിന്‍റെ വദനം ...
ഇങ്ങനെ ചാരത്തിരുന്നു കാണുന്നതാണ് 
ജീവിതത്തിന്‍റെ ഏറ്റവും വലിയ ഭാഗ്യം.....


ഞാന്‍ കുറച്ചു വരാന്‍ വൈകിയപ്പോള്‍ 
ഞാന്‍ പിണങ്ങി പോയി എന്ന് കരുതി അല്ലെ?
നിന്നെ മറന്നു കാണും എന്ന്...അല്ലെ?
എനിക്കതിനു കഴിയില്ലാന്നു നിനക്കറിയില്ലേ?

അന്നും ഞാന്‍ നിന്നോട് പറഞ്ഞിരുന്നു...
"ഞാന്‍ നിന്നെ മറക്കണമെങ്കില്‍ ഒന്നുകില്‍ ഞാന്‍ മരിക്കണം" 
അല്ലെങ്കില്‍ 
"എന്‍റെ ബോധ മണ്ഡലം അന്ധകാരം കൊണ്ട് നിറയണം".


നിന്‍റെ ഒരു കുറിപ്പില്‍ ഉണ്ടായിരുന്നല്ലോ...
ഓര്‍മയുടെ ആഴത്തില്‍  ഉള്ള ബഹിര്‍സ്പുരണങ്ങള്‍..
ഓര്‍മയുടെയും..ഓര്‍മതെറ്റ്ന്‍റെയും  പല രൂപങ്ങള്‍ 
കഥകളിലും..കവിതകളിലും ..പാട്ടിലും...പുരാണങ്ങളിലും പ്രതിപാദിക്കുന്നുണ്ട്.

ഓര്‍മയുടെ ഏഴു വലിയ പാപങ്ങള്‍
 പ്രകൃതി മനുഷ്യന് നല്‍കിയത് എന്തിനു വേണ്ടി?
മനസിനെ ലോകവുമായി ബന്ധിപ്പിക്കുന്ന 
ഒരു പാലമാണ് ഓര്‍മ...
"നമ്മുടെ ഓര്‍മകള്‍ക്ക് എന്നും സുഗന്ധം ഉണ്ടാകട്ടെ.."
ഉണ്ടാകുന്നതിനായി...നമുക്ക് ആഗ്രഹിക്കാം..

നമുക്കത് പരസ്പരം മെയ്യോടു മെയ്യ് 
ചേര്‍ന്നിരുന്നു പറയുമ്പോള്‍ ലഭിക്കുന്ന
 നിര്‍വൃതിയോളം ആകില്ലല്ലോ മറ്റൊന്നും?


"നമ്മുടെ സ്നേഹവും ,വിശ്വാസവും ...ഒന്നും.... 
മനസ്സില്‍ നിന്നും മാഞ്ഞുപോകാതെയിരിക്കട്ടെ.."
"ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം...."
"ഓര്‍ക്കുക...(വല്ല പ്പോഴും അല്ലാ) എല്ലായിപ്പോഴും...."

ഇന്നത്തെ കഥ മറവിയും..ഓര്‍മയും അമ്മാനമാടിയ 
ഒരു ജീവിതത്തെ കുറിച്ച് തന്നെ ആകാം.

ഓര്‍മയുടെയും..മറവിയുടെയും കാവ്യമാണ്
 അഭിജ്ഞാനശാകുന്തളം .
ഓര്‍മതെറ്റില്‍    നിന്ന് ഒരു മഹാകാവ്യം 
കാളിദാസന്‍ ഉണ്ടാക്കി.


മേനക തന്റെ കുഞ്ഞിനെ- 
ശകുന്തളയെ കൊണ്ട് വന്നു കാണിക്കുമ്പോള്‍
 വിശ്വാമിത്രന്‍ കൈ ഉയര്‍ത്തി വിലക്കുന്ന 
ചിത്രം നിനക്കൊര്‍മയില്ലേ.??? 
.പ്രസിദ്ധമായ ആ രവി വര്‍മ ചിത്രത്തില്‍
" ഞാന്‍ മഹര്‍ഷി ആണ് അച്ഛന്‍ അല്ല "
എന്ന വലിയ ദാരുണമായ പ്രഖാപനത്തില്‍ നിന്നും 
തുടങ്ങുന്നു മറവിയുടെ ഈ കാവ്യം.


ദുഷ്യന്തെന്റെ പ്രേയസിയായി 
രതി ക്രീഡകള്‍ക്ക്  ശേഷം ശകുന്തള 
ദുഷ്യന്ത വിരഹത്തില്‍ നേര്‍ത്ത വിഷാദത്തില്‍ 
ആശ്രമ മുറ്റത്ത്‌ സ്വയം മറന്നിരിക്കുന്ന 
ശകുന്തള ദുര്‍വാസാവിന്റെ വരവ് അറിയുന്നില്ല.
പുരാണത്തിലെ ഈ പ്രമേയം നിനക്ക്
 നന്നായി അറിയാം എന്ന് എനിക്കറിയാം
അതാണ്‌ ശാകുന്തളത്തിലെ രണ്ടാമത്തെ മറവി.
"നീ ആരെ ഓര്‍ത്തിരി ക്കുന്നുവോ  
അവന്‍ നിന്നെ മറന്നു പോകട്ടെ"
എന്ന ദുര്‍വാസാവിന്റെ ശാപം 
അടുത്ത മറവിയിലേക്ക് കാവ്യത്തെ നയിക്കുന്നു,,,


ആശ്രമത്തില്‍ നിന്നും കൊട്ടാരത്തില്‍
 എത്തുന്ന രാജാവ് ശകുന്തളയെ മറക്കുന്നു'...


"കൊണ്ടു ദര്‍ഭമുന കാലിലെന്നു...
എങ്കിലും വെറുതേ നടിച്ചു നിലകൊണ്ടിതെ" 
 എന്ന് രവിവര്‍മ ചിത്രത്തില്‍  
ആലേഖനം ചെയ്തിരിക്കുന്നത്
 പ്രണയത്തിന്‍റെ പാരമ്യതയില്‍ .....
അവര്‍ അനുഭവിക്കുന്ന 
തീവ്ര സ്നേഹത്തിന്‍റെ  പരിപ്രേക്ഷയാണ്.


യാ സുനാരി കവാബത്തയുടെ 
ഒരു ചെറുകഥ ഉണ്ട് .
യുമിയൂറ എന്ന പേരില്‍.. 
നോവലിസ്ത്നെ കാണാന്‍ 
ഒരു സ്ത്രീ വരുന്നു...
മുപ്പതു കൊല്ലം മുന്‍പ് യൂമിയൂറാ 
എന്ന തുറമുഖ നഗരത്തില്‍ 
ഉത്സവത്തിന്‌ ചെന്നപ്പോള്‍ 
അയാള്‍ അവരെ കണ്ടിരുന്നു.
അവളെ അയാള്‍ മറന്നു പോയി...
എന്നാല്‍ അന്ന് അയാള്‍ പറഞ്ഞ വാക്കുകള്‍ 
അവള്‍ അതെ പോലെ പറഞ്ഞു...
അങ്ങനെ....കഥ മുന്നേറുന്നു...


രാവേറെ ചെന്നു..
കഥ കേട്ടിരുന്നു...
 ദാ പൌര്‍ണമി പോലും മയങ്ങിപ്പോയി...


ഒരു പുതിയ പ്രഭാതത്തിനെ വരവേല്‍ക്കാന്‍....
നാളയുടെ സന്ധ്യയെ വരവേല്‍ക്കാന്‍ ഇന്ന് വിട വാങ്ങട്ടെ...
''ആ സൂര്യനെപോലെ തിളക്കമാര്‍ന്ന കണ്ണുകള്‍ക്ക്‌ 
പുഞ്ചിരിയുടെ ചുംബനങ്ങള്‍......''തന്നുകൊണ്ട്...

ഇന്ന് ഈ വേളയില്‍ വിട വാങ്ങി 
പിരിയുന്നത് മറ്റാരുമല്ല 


നിന്റേതു   മാത്രമായ ഞാന്‍....



2 comments:

  1. കഥ കേട്ട് കേട്ട് ഒരു ദിനം കൂടി ആയുസ് നീണ്ടു

    ReplyDelete
  2. ഓര്‍മതെറ്റില്‍ നിന്ന് ഒരു മഹാകാവ്യം
    കാളിദാസന്‍ ഉണ്ടാക്കി.

    ee vari enik ishtaayi...

    ReplyDelete